About Me

My photo
Irumbuzhi malappuram District, kerala, India
"എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...

Wednesday, July 28, 2010

ആരാണ് മനുഷ്യന്‍

നമ്മളില്‍ എത്രപേര്‍ മനുഷ്യരാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തേണ്ടത് അത്യന്ത്യപേക്ഷിതമാണ് തികച്ചും മനുഷ്യത്വ രഹിതമായ നിലപാടുകളും
കര്‍മങ്ങളും കാരണം നാമോരുത്തരും സഹജീവികളോട് കാണിക്കുന്ന നിര്‍ദയമായ ചെയ്തികളെ മൃഗീയമെന്നു വിളിച്ചു മൃഗങ്ങള്‍ക്കു പോലും
നാണക്കേടുണ്ടാക്കുന്ന വിധം [മൃഗങ്ങള്‍ ഇത്രയും ക്രൂരരോ?] നാമോരോരുത്തരും
തരം താഴ്ന്നിരിക്കുന്നു.
നല്ല മനസ്സിന്‍റെ ഉടമകളാവുക എന്നതാണ് മനുഷ്യനാവുക എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. വര്‍ണ്ണങ്ങള്‍ നിറഞ്ഞ സ്വപ്‌നങ്ങള്‍
കാണുന്നവര്‍ക്കു മാത്രമേ നല്ല ചിന്താമണ്ഡലം ഉണ്ടാവുകയുള്ളൂ
അനാരോഗ്യകരമായ ചിന്തകള്‍ മനസ്സിനെ നീറി നീറി പുകയുന്ന ഉമിത്തീ
പോലേയാക്കുമ്പോള്‍ ആരോഗ്യകരമായ ചിന്തകള്‍ മനസ്സിനെ കത്തിജ്വലിക്കുന്ന തീപന്തം പോലെ പ്രകാശപൂരിതമാക്കുന്നു.
മനസ്സിന്‍റെ കരുത്ത്‌ അപാരമാണ് അവിടെ രൂപംകൊള്ളുന്ന വികാരവിജാരങ്ങളാണ് വെക്തിത്വത്തെയും മനുഷ്യജീവിതത്തെയും രൂപപ്പെടുത്തുന്നത് ആയതിനാല്‍ നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും മനസ്സിന്‍റെ സ്രിഷ്ട്ടികളാണ്. പലവിധത്തിലുള്ള ചിന്താഗതികള്‍ നമ്മുടെ മനസ്സില്‍ രൂപം കൊള്ളുന്നു ശരീരം അത് നടപ്പിലാക്കുന്നു. ചിത്ത്രവും ശില്പവും സംഗീതവും നോവലും കവിതയും നിര്‍മിക്കുന്നത് കൈകളല്ല മനുഷ്യ മനസ്സാണ്.
മനുഷ്യനു ചില സ്വഭാവഗുണങ്ങള്‍ അനിവാര്യമാണ്, അയാള്‍ മുതിര്‍ന്നവനാണെങ്കില്‍ വലിയവനെ മാനിക്കും. വലിയവനാണെങ്കില്‍ ചെറിയവനോട് കരുണ കാണിക്കും. പുത്ത്രനോ പുത്ത്രിയോ ആണെങ്കില്‍ മാതപ്പിതാകളെ ആദരിച്ചനുസരിക്കും . പിതാവാണെങ്കില്‍ മക്കളോട് കരുണ കാണിക്കും. വ്യാഭാരിയാണെങ്കില്‍ വിസ്വസ്തനായിരിക്കും. .തൊഴിലാളിയാണെങ്കില്‍ സത്യസന്തമായി പണിയെടുക്കും. തൊഴിലുടമയാണെങ്കില്‍ മാന്യമായ വേദനം നല്‍കും .
മുതലാളിയാണെങ്കില്‍ ഉധാരത കാണിക്കും. ദരിദ്രനാണെങ്കില്‍ മാന്യതവിടാതെ
ജീവിക്കും. ന്യായാധിപനാണെങ്കില്‍ നീതി നടത്തും. സാക്ഷിയാണെങ്കില്‍ സൂക്ഷ്മത പുലര്‍ത്തും. നേതാവാണെങ്കില്‍ വിനീതനായിരിക്കും. ഭരണാതികാരിയാണെങ്കില്‍
ദയാമാനനും അദ്ദ്യാപകനാണെങ്കില്‍ മാതൃകായോഗ്യനുമായിരിക്കും.
വിദ്ധ്യാര്‍ത്തിയണെങ്കില്‍ വിക്ഞാനതല്‍പരനും ശാസ്ത്രക്ഞാനാണെങ്കില്‍ കരുത്തനും സാങ്കേതിക വിധക്തനാണെങ്കില്‍ സാമൂഹിക പ്രതിബദ്ധത
ഉള്ളവനുമായിരിക്കും. കരുത്തനാണെങ്കില്‍ കരുണ കാണിക്കും. രോഗിയാണെങ്കില്‍
ക്ഷമ കാണിക്കും. ഭര്‍ത്താവാണെങ്കില്‍ സ്നേഹ നിധിയായിരിക്കും.
ഭാര്യാണെങ്കില്‍ അനുസരണ ശീലയും. ഉദ്ധ്യോകസ്തനാണെങ്കില്‍
കൃത്യനിര്‍വഹണത്തില്‍ നിഷ്ട്ട പാലിക്കും. പൊതുമുതലിന്‍റെ
കാവല്‍കാരനെങ്കില്‍ കണിശത കാണിക്കും. പണ്ഡിതനാണെങ്കില്‍ പക്വത കാണിക്കും.
പാമാരനാണെങ്കില്‍ സത്യന്വേഷകനായിരിക്കും. അപദ്ധം പറ്റിയാല്‍
പശ്ചാത്തപിക്കും. തെറ്റു ചെയ്താല്‍ മാപിരക്കും.
മനസ്സാണ് മിക്ക നീച പ്രവര്‍ത്തികളും നമ്മെകൊണ്ടു
ചെയ്യിപ്പിക്കുന്നതെന്ന് നാം മനസ്സിലാക്കണം. ഉയര്‍ന്ന ചിന്തയും ശുഭ
പ്രതീക്ഷയും നാം കൈവിടാതെ സൂക്ഷി കേണ്ടതാവുന്നു. മനസ്സില്‍ സ്നേഹം
സൂക്ഷിക്കാത്ത, സഹജീവികളോട് സ്നേഹം പുലര്‍ത്താത്ത ഒരുത്തനും
മനുഷ്യനാവാന്‍ കയിയില്ല. സ്നേഹം കൈമാറുമ്പോള്‍ അത് കൊടുക്കന്ന ആള്‍ക്കും
സ്വീകരിക്കുന്ന ആള്‍ക്കും മനുഷ്യത്വത്തെ വികാസം പ്രാപിക്കുന്നതിന്
കാരണമാവുന്നു.നാമെത്ര ശക്തനയാലും സ്നേഹിക്കുമ്പോള്‍ ഏറ്റവും ദുര്‍ബലനാവുന്നു. എന്നാല്‍,
അശക്തനായ ഏതൊരാളുടെയും ശക്തി സ്നേഹം തന്നെയാണ്.